Monday, September 19, 2011

ഓര്‍മ

മഴ കനത്തു കിടന്ന ഒരു വൈകുന്നേരം ആണെന്ന് തോന്നുന്നു
അവന്‍ എന്റെ മനസിന്റെ ഒതുക്കുകല്ലുകള്‍ താണ്ടി കടന്നു വന്നത്.......
മുടിയിഴകളില്‍ പറ്റിപ്പിടിച്ചു നിന്ന വെള്ള തുള്ളികളെ
നേര്യതിന്‍ തുംബെന്നപോല്‍ എന്റെ ഹൃദയം ഒപ്പിയെടുത്തു.....
തുള്ളി ചോരാതെ കറന്നെടുത്ത സ്നേഹത്താല്‍ ഞാന്‍ അവന്റെ ദാഹമകറ്റി......
എന്റെ മജ്ജയും മാംസവും കൂട്ടിക്കുഴച്ചു ഞാന്‍ അവന്റെ വിശപ്പടക്കി......
നിദ്രയുമായി  രമിക്കുന്നത്‌ വരെ എന്റെ ശരീരം കൊണ്ടവനെ പുതപ്പിച്ചു......
പിന്നീടൊരു തണുത്ത പ്രഭാതത്തില്‍ യാത്ര പോലും പറയാതെ 
അവന്‍ മഞ്ഞിലേക്ക് നടന്നിറങ്ങി...  
ഞാനിന്നും ആ ഒതുക്കുകല്ലുകളില്‍ മുഖമമര്‍ത്തി
അവന്റെ കാല്‍പ്പാടുകള്‍ തിരയുന്നു.....

Sunday, September 11, 2011

ഞാന്‍

എന്റെ ചിന്തകള്‍ കുപ്പിവളകള്‍ക്കിടയിലും
വഴിയോരത്തെ പുസ്തകക്കൂട്ടത്തിലും പാറി നടന്നപ്പോള്‍
അവന്‍ മറ്റൊരു ലോകത്തിന്റെ ഇഴകള്‍ നെയ്യുകയായിരുന്നു......
ചുവന്ന കുപ്പി വളകളണിഞ്ഞു കവിതകളില്‍ മുങ്ങാംകുഴിയിട്ടു ഇറയത്ത് ഞാന്‍.......
ഒരു മുളം കാട്ടിനപ്പുറം ചുവപ്പ് രാശി പടര്‍ന്ന മനസുമായി എന്തോ തിരഞ്ഞു അവനും.....
പുസ്തക കെട്ടുമേന്തി ജലം ഇറ്റു വീഴുന്ന മുടി തുംബുമായി ഞാന്‍  നടന്ന വഴികളില്‍
അവന്റെ വിറയാര്‍ന്ന പദചലനം ഞാന്‍ അറിഞ്ഞിരുന്നു......
ഒരു മിട്ടായിയുടെ വര്‍ണക്കടലാസിനുമപ്പുറം ചെളി നിറഞ്ഞ വഴി ത്താരകള്‍ ഞാന്‍  കണ്ടില്ല......
പൂവിനും പൂമ്പാറ്റയ്ക്കും പുറകെ ഓടിത്തളര്‍ന്നു
തൊടിയുടെ തെക്കേ മൂലയിലേക്ക് ഞാന്‍ മടങ്ങുമ്പോള്‍
അവന്റെ കൈക്കുള്ളില്‍ എന്റെ കുപ്പിവള തുണ്ടുകള്‍ ഉണ്ടായിരുന്നു......
എന്നില്‍ ഒരു ചുവന്ന മുറിപ്പാടും..........