തില്ലങ്കേരിയ്ക്ക് കുടുംബശ്രീ മുഖം നൽകിയ സുബൈറാ.... നിങ്ങൾ ഇനി ഓർമ്മ....!!!
കുടുംബശ്രീയുടെ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത് കണ്ണൂരിലാണ്. കണ്ണൂർ കുടുംബശ്രീ മിഷന്റെ പ്രതിമാസ അവലോകന യോഗത്തിലാണ് ഞാൻ ആദ്യമായി സുബൈറയെ കാണുന്നതും. രൂപം കൊണ്ടും, ഭാവം കൊണ്ടും, വേഷം കൊണ്ടും, സംസാര ശൈലി കൊണ്ടു പോലും വ്യത്യസ്തയായ സുബൈറ. ആദ്യ പരിചയത്തിൽ പരുക്കയെന്ന തോന്നിപ്പിച്ചു. പല യോഗങ്ങളിലും ഉച്ചഭക്ഷണം കഴിക്കാതിരിക്കുകയും ഉച്ച കഴിഞ്ഞ് അപ്രത്യക്ഷയാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അല്പം കാർക്കശ്യത്തോടെ തന്നെ കാര്യം തിരക്കി. വളരെ നിസ്സാരമായാണ് സുബൈറ പ്രതികരിച്ചത് - നിങ്ങളീ തരുന്ന ഹോണറേറിയമോ യോഗത്തിൽ വരുന്നതിന് തരുന്ന യാത്രാബത്തയോ ഒന്നും ഞങ്ങൾ ചെയർപേഴ്സൺമാരുടെ പ്രവർത്തനത്തിന് ഒന്നുമാകുന്നില്ല. പിന്നെ മാഡം, നിങ്ങൾ വിശ്വസിക്കാത്തത്രയും തവണ കത്തിയോടിയ ശരീരമാണിത്, ആഹാരം ആവശ്യത്തിന് ചെന്നാലേ സഹകരിക്കൂ, പിന്നെ ഒറ്റ വരവിന് ഡോക്ടറെയും കൂടി കണ്ടു മടങ്ങിയാൽ അതിനായി പിന്നെ കണ്ണൂരിലേയ്ക്ക് വരേണ്ടല്ലോ - പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ച സുബൈറ നേരെ കടന്നിരുന്നത് ഹൃദയത്തിലേയ്ക്കാണ്.
കുടുംബശ്രീയിലെ എന്റെ ആദ്യ പാഠപുസ്തകം....
പിന്നെ നിരവധി തവണ ഞാൻ സുബൈറയോടൊപ്പം തില്ലങ്കേരിയിലെ സന്ദർശകയായി, പല റോളുകളിൽ - മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടകയായി, ബാലസഭ കുട്ടികളോടൊത്തുളള ഒരു ദിനത്തിനായി, വായ്പ നൽകാൻ വിസമ്മതിച്ച ബാങ്ക് മാനേജരോട് സംസാരിക്കാനായി... പഞ്ചായത്ത് ഭരണസമിതിയോട് കുടുംബശ്രീയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സുബൈറയെ പലപ്പോഴും അദ്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നിട്ടുളളത്. കുടുംബശ്രീ യോഗങ്ങളിലും തനിക്ക് പറയാനുളളത് അതാരോടായാലും തന്റേടത്തോടെ വിളിച്ചു പറഞ്ഞിട്ടുണ്ട് സുബൈറ.
സി ഡി എസ് ആക്ഷൻ പ്ളാനിൽ 100ശതമാനം ലിങ്കേജ് ടാർജറ്റായി വയ്ക്കുകയും എല്ലാവരെയും അത്ഭുതപ്പെടുത്തി 110 ശതമാനത്തിലുമധികം കൈവരിക്കുകയും ചെയ്ത സുബൈറ. എന്നും കുടുംബശ്രീയെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന സുബൈറ. തന്റെ അവശതകളെല്ലാം മാറ്റി വച്ച് മറ്റുളളവർക്ക് അർഹമായത് നേടിക്കൊടുത്തിരുന്ന സുബൈറ...
സുബൈറാ..... എന്റെ മനസ്സിൽ നിങ്ങളെന്നും ജീവിക്കും... മുന്നോട്ട് നടക്കാനുളള എന്റെ പ്രേരണയായി, എന്റെ വഴികാട്ടിയായി....
കുടുംബശ്രീയുടെ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത് കണ്ണൂരിലാണ്. കണ്ണൂർ കുടുംബശ്രീ മിഷന്റെ പ്രതിമാസ അവലോകന യോഗത്തിലാണ് ഞാൻ ആദ്യമായി സുബൈറയെ കാണുന്നതും. രൂപം കൊണ്ടും, ഭാവം കൊണ്ടും, വേഷം കൊണ്ടും, സംസാര ശൈലി കൊണ്ടു പോലും വ്യത്യസ്തയായ സുബൈറ. ആദ്യ പരിചയത്തിൽ പരുക്കയെന്ന തോന്നിപ്പിച്ചു. പല യോഗങ്ങളിലും ഉച്ചഭക്ഷണം കഴിക്കാതിരിക്കുകയും ഉച്ച കഴിഞ്ഞ് അപ്രത്യക്ഷയാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അല്പം കാർക്കശ്യത്തോടെ തന്നെ കാര്യം തിരക്കി. വളരെ നിസ്സാരമായാണ് സുബൈറ പ്രതികരിച്ചത് - നിങ്ങളീ തരുന്ന ഹോണറേറിയമോ യോഗത്തിൽ വരുന്നതിന് തരുന്ന യാത്രാബത്തയോ ഒന്നും ഞങ്ങൾ ചെയർപേഴ്സൺമാരുടെ പ്രവർത്തനത്തിന് ഒന്നുമാകുന്നില്ല. പിന്നെ മാഡം, നിങ്ങൾ വിശ്വസിക്കാത്തത്രയും തവണ കത്തിയോടിയ ശരീരമാണിത്, ആഹാരം ആവശ്യത്തിന് ചെന്നാലേ സഹകരിക്കൂ, പിന്നെ ഒറ്റ വരവിന് ഡോക്ടറെയും കൂടി കണ്ടു മടങ്ങിയാൽ അതിനായി പിന്നെ കണ്ണൂരിലേയ്ക്ക് വരേണ്ടല്ലോ - പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ച സുബൈറ നേരെ കടന്നിരുന്നത് ഹൃദയത്തിലേയ്ക്കാണ്.
കുടുംബശ്രീയിലെ എന്റെ ആദ്യ പാഠപുസ്തകം....
പിന്നെ നിരവധി തവണ ഞാൻ സുബൈറയോടൊപ്പം തില്ലങ്കേരിയിലെ സന്ദർശകയായി, പല റോളുകളിൽ - മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടകയായി, ബാലസഭ കുട്ടികളോടൊത്തുളള ഒരു ദിനത്തിനായി, വായ്പ നൽകാൻ വിസമ്മതിച്ച ബാങ്ക് മാനേജരോട് സംസാരിക്കാനായി... പഞ്ചായത്ത് ഭരണസമിതിയോട് കുടുംബശ്രീയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സുബൈറയെ പലപ്പോഴും അദ്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നിട്ടുളളത്. കുടുംബശ്രീ യോഗങ്ങളിലും തനിക്ക് പറയാനുളളത് അതാരോടായാലും തന്റേടത്തോടെ വിളിച്ചു പറഞ്ഞിട്ടുണ്ട് സുബൈറ.
സി ഡി എസ് ആക്ഷൻ പ്ളാനിൽ 100ശതമാനം ലിങ്കേജ് ടാർജറ്റായി വയ്ക്കുകയും എല്ലാവരെയും അത്ഭുതപ്പെടുത്തി 110 ശതമാനത്തിലുമധികം കൈവരിക്കുകയും ചെയ്ത സുബൈറ. എന്നും കുടുംബശ്രീയെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന സുബൈറ. തന്റെ അവശതകളെല്ലാം മാറ്റി വച്ച് മറ്റുളളവർക്ക് അർഹമായത് നേടിക്കൊടുത്തിരുന്ന സുബൈറ...
സുബൈറാ..... എന്റെ മനസ്സിൽ നിങ്ങളെന്നും ജീവിക്കും... മുന്നോട്ട് നടക്കാനുളള എന്റെ പ്രേരണയായി, എന്റെ വഴികാട്ടിയായി....